മുംബൈ : മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം. മുണ്ടെയുടെ മരുമകനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയാണ് ഇതുസംബന്ധിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയുടെ അപകടമരണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിനായി രഹസ്യാന്വഷണം ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിയോ ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് മുണ്ടെ മരിച്ചതെന്നവെളിപ്പെടുത്തലിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ക്കിടയില്‍ എല്ലായ്പ്പോഴും ഉയര്‍ന്നിരുന്ന ചോദ്യമാണ് മരണത്തിലുള്ള ദുരൂഹതയെന്നും ധനഞ്ജയ് പറഞ്ഞു.
മുണ്ടെയുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് യുഎസിലുള്ള ഇന്ത്യന്‍ സൈബര്‍ വിദഗ്ധന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിലെ തിരിമറി അദ്ദേഹത്തിന് അറിയാമായിരുന്നെന്നും അതിനാല്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
2014 മെയില്‍ ഗ്രാമ വികസന മന്ത്രിയായി ചുമതലയേറ്റശേഷം ജൂണ്‍ മൂന്നിനാണ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: