ജോധ്പൂര്‍: സാമ്പത്തിക ക്രമക്കേട് കേസില്‍ റോബര്‍ട്ട് വാദ്രയോടും അമ്മ മൗറീന്‍ വാദ്ര ഉള്‍പ്പെടെയുള്ള ബിസിനസ് പങ്കാളികളോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരാകാന്‍ രാജസ്ഥാന് ഹൈക്കോടതി ആവശ്യപ്പെട്ടു. വാദ്രയുടെ കമ്പനിയായ സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി നടത്തിയ സാമ്പത്തിക അഴിമതികളാണ് കേസിനാധാരം.
വാദ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കരുതെന്ന് ഇഡിയോട് ആവശ്യപ്പെടുന്ന മുന്‍ ഉത്തരവ് തിരുത്തിയാണ് കോടതിയുടെ പുതിയ നിര്‍ദേശം.
അതേസമയം, അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമെങ്കില്‍ കോടതിയുമായി ആലോചിച്ച ശേഷമേ തീരുമാനിക്കാവൂയെന്ന് ജസ്റ്റിസ് പി.എസ്. ഭട്ടി ഉള്‍പ്പെട്ട ബെഞ്ച് ഇഡിയെ അറിയിച്ചു. ആദ്യഘട്ടത്തില്‍ ആരോപണങ്ങളുടെ യാഥാര്‍ഥ്യം കണ്ടെത്താനുള്ള ചോദ്യം ചെയ്യല്‍ മാത്രമാണുണ്ടാവുകയെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജ്ദീപ് രസ്തോഗി വാദിച്ചു.
സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കമ്പനി ഉടമകള്‍ക്കെതിരെ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: