വാരാണസി : വൈജ്ഞാനിക മേഖലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് പുത്തന്‍ ഉണര്‍വേകിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വാരാണസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടാമത്തെ ദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ന് ലോകത്തിലെ പല മള്‍ട്ടിനാഷണല്‍ കമ്പനികളിലേയും സിഇഒ ഇന്ത്യന്‍ വംശജരാണ്. ഗൂഗിളിലെ സുന്ദര്‍ പിച്ചെയ്, മേക്രോസോഫ്ടിലെ സത്യ നദെല്ല, മാസ്റ്റര്‍ കാര്‍ഡിലെ അജയ് ബങ്ക, ഐഎംഎഫിലെ ഗീതാ ഗോപിനാഥ് എന്നിവര്‍ ഇതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവരെല്ലാം ലോകരാഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ശ്രേയസ്സ് ഉയര്‍ത്തിക്കാട്ടിയവരാണ്.
ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിനുള്ള പങ്കാളിത്തം ചെറുതല്ല. അവരാണ് ഇന്ത്യയുടെ പ്രചോദനമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഭാരതീയരായ ഓരോ പ്രവാസിയുടേയും വിജയത്തിനു പിന്നില്‍ അവരുടെ തോല്‍പ്പിക്കാനാവാത്ത ഉത്സാഹമാണ് ഉള്ളത്. അവരുടെ ആത്മാര്‍ത്ഥതയും, അച്ചടക്കവും, ക്ഷമയുമാണ് ഉന്നതങ്ങളിലേക്ക് അവരെക്കൊണ്ട് എത്തിച്ചിരിക്കുന്നത്.
EAM @SushmaSwaraj :
“What marks all of you is the
shared common identity – of Indianness – and
a shared common origin – India,
land of your forefathers” —
EAM delivers the inaugural address at the Youth #PBD2019 @PBDConvention #PravasiAtVaranasi
➡️ https://t.co/6LWWbU5UES pic.twitter.com/fixsmkhIvF— Raveesh Kumar (@MEAIndia) January 21, 2019
ഉന്നത വിദ്യാഭ്യാസത്തിനും മികച്ച അവസരങ്ങള്ക്കുമായാണ് വിദേശ രാജ്യങ്ങളിലേക്ക് ആളുകള്‍ മുമ്പ് ചേക്കേറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല വളര്‍ച്ചയിലാണ്. വിദേശങ്ങളിലേതിനോട് കിടപിടിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളും വളര്‍ച്ച നേടിക്കഴിഞ്ഞു. ഐഐടി, ഐഐഎം എന്നിവ വിദേശങ്ങളിലെ സര്‍വ്വകലാശാലകളേക്കാള്‍ മുന്നിലാണ്.
ഇതുകൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ന് ഇന്ത്യയില്‍ ഗവേഷണത്തിനായും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനായി വജ്ര, ഗ്യാന്‍, മിഷന് ശോധ് ഗംഗ എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
വരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ യുവ സമ്മേളനത്തിന്റെ ഉദ്ഘാടനം വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. നവ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലാണ് ഈ വര്‍ഷം സമ്മേളനം നടത്തുന്നത്. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നുണ്ട്.
ഭാരതത്തിന്റെ തനത് സംസ്കാരം കാത്തുസൂക്ഷിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാരാണസിയുടെ വികസനം സാധ്യമാക്കിയത്. മോദി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തിലൂടെയാണ് ഇതിന് സാധിച്ചതെന്നും ഉദ്ഘാടന വേളയില്‍ യോഗി ആദിത്യനാഥ് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 22ന് നടക്കുന്ന പ്രയാഗ്രാജില് 192 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: