ന്യൂദല്‍ഹി : 1984ലെ സിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. കലാപവുമായി ബന്ധപ്പെട്ട രാണ്ടാമത്തെ കേസില്‍ ദല്‍ഹി പട്യാല കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ദല്‍ഹി സുല്‍ത്താന്‍ പുരിയില്‍ നടത്തിയ പ്രസംഗത്തില്‍ സിഖുകാരാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നത്. ഇവരെ തിരിച്ച് ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സജ്ജന്കുമാരിനെതിരെയുള്ള കേസ്. ഇതുസംബന്ധിച്ചുള്ള വിശദമായ വാദത്തിന് ജനുവരി 28ന് കേസ് വീണ്ടും പരിഗണിക്കും.
സിഖ് വിരുദ്ധ കലാപത്തിനിടെ ദല്‍ഹി രാജ് നഗറിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ സജ്ജന്‍ കുമാര്‍ നിലവില്‍ ശിക്ഷയനുഭവിച്ചു വരികയാണ്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന സജ്ജന്‍കുമാര്‍ ഇപ്പോള്‍ മന്‍ഡോലി ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: