കൊച്ചി: കെഎസ്ആര്‍ടിസിക്ക് താക്കീതുമായി ഹൈക്കോടതി. ഒരു ബസ്സിന് അഞ്ച് കണ്ടക്ടര്‍മാര്‍ എന്ന അനുപാതത്തിലാണ് കെഎസ്ആര്‍ടിസിയുടെ നിലവിലെ സ്ഥിതി. ഈ അവസരത്തില്‍ കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്ന് കോടതി ചോദിച്ചു.
കണക്കുകള്‍ എല്ലാം കൃത്യമായിരിക്കണം,എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്നും കോടതി അറിയിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടാതി. എം പാനലുകാരെ മാറ്റി നിര്‍ത്തിയിട്ടും കെഎസ്ആര്‍ടിസി ഓടുന്നില്ലേ എന്നും, പിഎസ്സിക്കാരെ നിയമിച്ചിട്ടും കാര്യങ്ങള്‍ നടക്കുന്നില്ലേ എന്നും കോടതി ചോദിച്ചു.
കെഎസ്ആര്‍ടിസിയില്‍ പുന:ക്രമീകരണങ്ങള്‍ നടക്കുകയാണ്. ലാഭകരമല്ലാത്ത എല്ലാ ഷെഡ്യൂളുകളും വെട്ടിക്കുറക്കുകയാണെന്നും കോടതിയില്‍ അറിയിച്ചു. ഇനി മുതല്‍ വരുന്ന ഒഴിവുകള്‍ കൃത്യമായി പി.എസ്.സിയെ അറിയിക്കുമെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ പറഞ്ഞു.
എം പാനലുകാരെ കൊണ്ട് 480രൂപക്ക് പണിയെടുപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടുപ്പിക്കലാണ്. ഇത് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഇതല്ലാതെ വേറൊരു നിവര്‍ത്തിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം എം പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: