അമരാവതി : അന്ധ്രാപ്രദേശില്‍ കാപ്പ് സമുദായത്തിനും, മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്.
ആന്ധ്രയുടെ കിഴക്ക്, പടിഞ്ഞാറന്‍ ഗോദാവരി മേഖലയിലെ പ്രബല വിഭാഗക്കാരാണ് കാപ്പ് സമുദായത്തില്‍ ഉള്‍പ്പെടുന്നത്. ഇവരെ ഒബിസിയില്‍ ഉള്പ്പെടുത്തണമെ്ന് 2016 മുതല്‍ ആവശ്യം ഉന്നയിക്കുന്നത്.
അതേസമയം എന്‍ടിആര്‍ ഭരോസ പദ്ധതിയിലേക്കുള്ള ക്ഷഭേമ പെന്‍ഷനുകള്‍ ഇരട്ടിയാക്കാനും നായിഡു തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 1000, 500 രൂപ വീതമുള്ള പെന്ഷന് 2000, 3000 രുപയാക്കി വര്‍ധിപ്പിക്കും. 54.61 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: