കൊച്ചി: മാതാ അമൃതാനന്ദമയിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവഹേളിച്ചത് സ്ത്രീ എന്ന പരിഗണന പോലും നല്കാതെയാണെന്നു ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. അവരുടെ ബ്രഹ്മചര്യത്തെയാണു കളിയാക്കിയത്. ആള് ദൈവം എന്ന് വിളിച്ച് അപമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും കവലച്ചട്ടമ്പികളെപ്പോലെ തരം താഴുന്നതു കേരളത്തിന് അപമാനകാരവും അപകടകരവുമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
സന്യാസി സമൂഹം തെരുവില്‍ കെട്ടിയ ചെണ്ടയാണെന്നു സിപിഎം കരുതേണ്ട. ഈ നിലപാടാണു സ്വീകരിക്കുന്നതെങ്കില്‍ വിശ്വാസി സമൂഹം കയ്യും കെട്ടി നോക്കിയിരിക്കില്ല. പിന്നാക്ക സമൂഹത്തില്‍നിന്നു ലോകം ആരാധിക്കുന്ന രീതിയില്‍ ആധ്യാത്മിക രംഗത്തേക്ക് ഉയര്‍ന്നു വന്നതാണ് അമൃതാനന്ദമയി. ഇതാണ് ശരിയായ നവോത്ഥാനം. സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതിലും അധികം കാരുണ്യ പ്രവൃത്തികള്‍ അവര്‍ ചെയ്യുന്നുണ്ട്.
ഭക്തജന സംഗമത്തില്‍ പങ്കെടുത്തു എന്നതാണ് അവര്‍ ചെയ്ത ഏറ്റവും വലിയ തെറ്റായി സിപിഎം കരുതുന്നത്. ധര്‍മ സംരക്ഷണ ആഹ്വനം മാത്രമാണ് അവിടെ നല്‍കിയത്. പുത്തരിക്കണ്ടം മൈതാനത്തു നടന്നതു രാഷ്ട്രീയ വിശദീകരണ യോഗമല്ല. ഹൈന്ദവ സന്ന്യാസിമാര്‍ക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സിപിഎമ്മിന്റെ അനുമതി ആവശ്യമില്ല. കണ്ണുരുട്ടി ഭയപ്പെടുത്താനാണു സിപിഎം ശ്രമിക്കുന്നത്.
വിശ്വാസികള്‍ക്കൊപ്പം നിന്ന എന്‍എസ്എസ് അധ്യക്ഷനെ അപമാനിച്ചു. വെള്ളാപ്പള്ളി നടേശനെ കൊലയാളി, കള്ളന്, അഴിമതിക്കാരന് എന്നെല്ലാം വിളിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്തവരെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നത്. ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. പിണറായിയുടെ ഫാഷിസ്റ്റ്ഭരണകൂടം തകര്‍ന്നു വീഴുന്നതു ശരണമന്ത്രത്തിനു മുന്നിലായിരിക്കും. ശക്തമായ പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ തയാറാവേണ്ടി വരും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: