ആലുവ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ എല്‍ടിടിയിലേക്കും കേസന്വേഷണം വ്യാപിപ്പിക്കുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക് ശ്രീലങ്കയില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ മുനമ്പത്തു നിന്നും പുറപ്പെട്ട ദയാമാതയെന്ന് ബോട്ട് യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനവും തീര്‍ന്നതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യന്‍ അതിര്‍ത്തിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ മറികടന്നുകൊണ്ടുള്ള മനുഷ്യക്കടത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിന് പുറത്തെത്തിയവര്‍ മാല്യങ്കര പോലെ ജനത്തിരക്കുള്ള സ്ഥലത്തുനിന്ന് യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ നാട്ടുകാരായ ആരുടേയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
ദേശീയ അന്വേഷണ ഏജന്‍സിയും സമാന്തരമായി അന്വേഷണം നടത്തിവരികയാണ്. ചെന്നൈ, ദല്‍ഹി അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് മുനമ്പം വഴി ന്യൂസിലാന്‍ഡിലേക്ക് കടന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഇരുനൂറോളം പേരുടെ സംഘമാണ് ഈ ബോട്ടില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: