ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരത്മാതയേയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ലയോള കോളേജ് നടത്തിയ ചിത്രപ്രദര്‍ശനത്തിലെ വിവാദ ചിത്രങ്ങള്‍ നീക്കം ചെയ്തു. ഇത് വിവാദമാവുകയും ബിജെപിയും ഹിന്ദു സംഘടനാ നേതാക്കളും ഇതിനെതിരെ രംഗതെത്തുകയും ചെയ്തതോടെയാണ് ചിത്രങ്ങള്‍ പിന്‍വലിച്ച് കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞത്.
അടുത്തിടെ ലയോള കോളേജില്‍ നടന്ന ചിത്രപ്രദര്‍ശനം ജാതീയ, ലൈംഗിക അതിക്രമങ്ങളെ വിഷയമാക്കിയാണ് സംഘടിപ്പിച്ചത്. ഭാരത് മാത ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പറയുന്ന തരത്തിലുള്ള ചിത്രമാണ് ഹിന്ദു നേതാക്കളെ ചൊടിപ്പിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടു ക്യാംപെയിന് വഴി ഭാരത് മാതയും ഇതില്‍ ഉള്‍പ്പെടുന്നെന്ന വെളിപ്പെടുത്തലാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
പ്രദര്‍ശനത്തിനു വെച്ച ചിത്രങ്ങളില്‍ ഒന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപകീര്‍ത്തിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: