ഒരു ക്ഷേത്രം ഉയരുമ്പോള്‍ ആചാരക്രമങ്ങളും ചട്ടങ്ങളും ഉണ്ടാകുന്നു. ആചാരക്രമങ്ങള്‍ തന്ത്രികളിലും ചട്ടക്രമങ്ങള്ക്കധികാരമുള്ള ക്ഷേത്രട്രസ്റ്റികളിലുമാണ്. കാലാകാലങ്ങളില്‍ തന്ത്രികളും ട്രസ്റ്റികളും വയ്ക്കുന്ന നിബന്ധനകളായിരിക്കും ആ ക്ഷേത്രത്തിന്റെ ദര്ശനചട്ടക്കൂട്. 2000 വര്‍ഷം നീണ്ട അടിമത്വത്തിന്റെ ഭാഗത്തുനിന്നും മാറ്റം ആഗ്രഹിച്ച ജനങ്ങള്‍ പ്രത്യേകിച്ച് ഹിന്ദുവിശ്വാസികള്‍ പല മാറ്റങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
ക്ഷേത്രപ്രവേശനം, ക്ഷേത്രത്തില്‍ ആചാരക്രമം പഠിച്ച പൂജാരികള്‍ പൂജ ചെയ്യുന്നത് പലതും വിശദമായ വിശദീകരണം നല്കാന് സാധിക്കാതെ നിയന്ത്രണം കൊണ്ടുവന്നത് അനുഭവപ്പെട്ടിട്ടുണ്ട്. അതിനുദാഹരണമാണ് വസ്ത്രധാരണ രീതി. ഗുരുവായൂരിലും പല ക്ഷേത്രങ്ങളും ചുരിദാര്‍ ധരിച്ച് കയറാന്‍ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്താണ് അതിനു മാറ്റം വന്നത്. ആ വസ്ത്രം ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ കാരണമായി പറയുന്നത്, ഹിന്ദുക്കളും മുഗള്‍ വംശജരും പരസ്പരം വസ്ത്രധാരണരീതിയില്‍ ചിലര്‍ സാദൃശ്യം വരുത്തിയിരുന്നു. മുഗള്‍ വംശജര്‍ സാധാരണ വസ്ത്രധാരണ രീതിയായിരുന്നു സല്‍വാര്‍ കമ്മീസ്, ചുരിദാര്‍, കുര്‍ത്ത, ദുപ്പട്ട എന്നിവ. ഈ വസ്ത്രധാരണരീതി മുഗള്‍ വംശജരുടേതായതു കൊണ്ടാണ് ഇത് എതിര്‍ത്തിരുന്നത്.
ചില മതങ്ങളില്‍ കേരളത്തില്‍ സ്ത്രീകള്‍ മുണ്ടിന്റെ മടിഭാഗം ഞെറിയിട്ട് പിന്നോട്ട് ആക്കുന്നു. (മാര്‍ഗ്ഗംകളിയുടെ ഡ്രസ്സ്) കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ആ സമുദായത്തിന്റെ ഈ വസ്ത്രധാരണരീതി അദൃശമായേക്കാം. ഈ രീതികളിലുള്ള വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ആരെങ്കിലും കയറാന്‍ തയ്യാറായാല്‍ ഈ എതിര്‍പ്പ് അന്നും ഉണ്ടായാല്‍ അത്ഭുതപ്പെട്ടുപോകും.
കേരളത്തിലെ വലിയ ആചാരക്രമമുള്ള ക്ഷേത്രമാണ് ശബരിമല. പന്തളം രാജകൊട്ടാരവും, തന്ത്രി ശ്രേഷ്ഠന്മാരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് ക്ഷേത്രത്തിന്റെ മഹത്വം നിലനില്‍ക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കാലാകാലങ്ങളിലുള്ള തീരുമാനങ്ങളും ക്ഷേത്രങ്ങളില്‍ വരുന്നവര്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് ദൃഢമായി പറയാന്‍ ഭാരത്തിന്റെ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദ് സൗരാഷ്ട്രയിലെ സോമനാഥക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാവേളയില്‍ പറഞ്ഞ കാര്യമാണ് ട്രസ്റ്റ് 8-ാം വകുപ്പ്.
കെ.എം മുന്‍ഷി കരടു തയ്യാറാക്കിയതും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വെടിപ്പാക്കിയതുമായ നിയമാവലിയിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സൂഷ്മമായി പരിശോധിച്ചാല്‍ നമ്മുടെ സമാജം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ വകുപ്പില്‍ അടങ്ങിയിരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. ഈ വകുപ്പ് കാലം നമ്മുടെ മുന്നില്‍ നിരത്തിയ കര്ത്തവ്യത്തിന് സമാധാനം പറയുന്നുണ്ട്.
-കെ.എന്‍. പൊന്നപ്പന്, പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: