ന്യൂദല്‍ഹി: ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തില്‍ സിബിഐയില്‍ വമ്പന്‍ അഴിച്ചുപണി. ടുജി അഴിമതി അന്വേഷിക്കുന്ന വിവേക് പ്രിയദര്‍ശി അടക്കം 20 ലേറെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും അന്വേഷണ വിഭാഗം മാറ്റിയും സിബിഐയെ ഉഷാറാക്കി. ദല്‍ഹി അഴിമതി വിരുദ്ധ വിഭാഗത്തിലായിരുന്ന പ്രിയദര്‍ശിയെ ചണ്ഡീഗഡിലേക്ക് മാറ്റി.
നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ടെങ്കിലും കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷിക്കുന്ന കേസുകളുണ്ടെങ്കില്‍ അവയിലെ അന്വേഷണം അവര്‍ക്കു തന്നെയാണെന്നും ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പ് കേസ് അന്വേഷിക്കുന്ന എ. ശരവണനെ മുംബൈ ബാങ്ക്, കടപ്പത്ര തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗത്തിലേക്ക് മാറ്റി. നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടേതടക്കം തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗമാണിത്. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണ് ശരവണന്. ഇതിനു പുറമേ സ്റ്റെര്‍ലൈറ്റ് വെടിവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണവും അദ്ദേഹം തന്നെ തുടരും. സിബിഐക്കുള്ളിലെ പ്രശ്നങ്ങള്‍ അന്വേഷിച്ചിരുന്ന പ്രേം ഗൗതം സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്നത് തുടരും. അതിനു പുറമേ ഡപ്യൂട്ടി ഡയറക്ടര്‍( പെഴ്സണല്‍) സ്ഥാനവും വഹിക്കും.
കേരളത്തിലെ ഉദ്യോഗസ്ഥര്ക്കുംമാറ്റം
കൊച്ചി യൂണിറ്റിലെ സിബിഐ എസ്പി എ ഷിയാസിനെ മുംബൈക്ക് മാറ്റിയിട്ടുണ്ട്. അവിടെ നിന്ന് പി. ബാലചന്ദ്രനെ കൊച്ചിയിലേക്ക് മാറ്റി. വൈ. ഹരികുമാറിനാണ് തിരുവനന്തപുരം സിബിഐ യൂണിറ്റിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: