ന്യൂദല്‍ഹി: രാജ്യത്തെ മദ്രസകള്‍ ഭീകരത വളര്‍ത്തുന്ന കേന്ദ്രങ്ങളാണെന്നും അവ പൂട്ടണമെന്നും യുപി ഷിയാ വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്വി. മദ്രസകള്‍ ഐഎസിന്റെ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. റിസ്വി മോദിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്രസകള്‍ പൂട്ടണം. എന്നാലേ കുട്ടികളെ ഇവയുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ. ഇവ പൂട്ടിയില്ലെങ്കില്‍ പതിനഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും മുസ്ലിങ്ങള്‍ ഐഎസ് ആശയങ്ങളെ പിന്തുണയ്ക്കുന്നവരായി മാറും. ഐഎസ് കുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്നും അവരെയാണ് തങ്ങള്‍ക്ക് വശംവദരാക്കുന്നതെന്നും ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തില്‍ റിസ്വി കുറിച്ചു.
മുസ്ലിം കുട്ടികള്‍ മറ്റുകുട്ടികള്‍ക്കൊപ്പം മറ്റു വിദ്യാലയങ്ങളില്‍ തന്നെ വേണം പഠിക്കാന്‍. എന്നാലേ അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കൂ. കശ്മീരിലെ പ്രശ്നങ്ങളും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീരില്‍ ഐഎസിനെ പിന്തുണയ്ക്കുന്നവര്‍ ധാരാളമാണ്. ഗ്രാമങ്ങളിലെ മദ്രസകള്‍ കുട്ടികളുടെ ഭാവി തുലയ്ക്കുകയാണ്. സംഭാവന വാങ്ങി പണം ഉണ്ടാക്കുക മാത്രമാണ് അവയുടെ ഉടമസ്ഥരുടെ ലക്ഷ്യം. പണത്തിനുള്ള അത്യാര്‍ത്തിയാണ് അവയുടെ ഉടമകള്‍ക്ക്. റിസ്വി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: