ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കെതിരായ വ്യാജപ്രചാരണത്തിന് ലണ്ടനില്‍ നടത്തിയ ഇവിഎം നാടകം കോണ്‍ഗ്രസ്സിനെ തിരിഞ്ഞുകൊത്തുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനി (ഇവിഎം)ല്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് ബന്ധമുള്ള മാധ്യമപ്രവര്ത്തകന് ആഷിഷ് റായിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമായി.
2014ലെ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് ‘വെളിപ്പെടുത്തിയ’ അമേരിക്കന്‍ ഹാക്കര്‍ എന്നവകാശപ്പെട്ട സെയ്ദ് ഷൂജ ഹൈദരാബാദ് സ്വദേശിയാണെന്ന വിവരവും പുറത്തുവന്നു. ഇയാളുടെ ആരോപണങ്ങള്‍ പലതും പരസ്പരവിരുദ്ധവും അവിശ്വസനീയവുമാണെന്ന് ചൂണ്ടിക്കാട്ടി മോദി വിരുദ്ധരുള്പ്പെടെ രംഗത്തെത്തി. രാഹുലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് രചിച്ച തിരക്കഥയിലെ നായകനായിരുന്ന ഷൂജ പാര്‍ട്ടിക്ക് ഇപ്പോള്‍ വില്ലനായി. പരിപാടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ദല്‍ഹി പോലീസില്‍ പരാതി നല്കി.
കഞ്ചാവടിക്കാത്തവരെ കളിയാക്കുന്നതാണ് ആരോപണമെന്ന് മാധ്യമപ്രവര്ത്തകന് ശേഖര്‍ ഗുപ്തയും രാജ്യത്തെ അപമാനിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് അര്‍ണബ് ഗോസ്വാമിയും കുറ്റപ്പെടുത്തി.
സ്കൈപ്പിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ എങ്ങനെയാണ് ഇവിഎമ്മില്‍ കൃത്രിമം നടത്തുകയെന്ന് ഷൂജ വിശദീകരിച്ചില്ല. 2014ല്‍ കൃത്രിമം നടന്നുവെന്ന വാദം അന്ന് ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. റിലയന്‍സിന്റെ ജിയോ സംവിധാനം ഉപയോഗിച്ചാണ് ബിജെപി കൃത്രിമം നടത്തിയതെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ 2016ലാണ് റിലയന്‍സ് ജിയോ നടപ്പാക്കിയത്. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന ഷൂജയുടെ അവകാശവാദം ഇക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യയും തള്ളി.
കൃത്രിമം കണ്ടെത്തിയതിനാല്‍ കൂടെയുള്ളവരെ വര്‍ഗ്ഗീയ കലാപത്തില്‍ കൊലപ്പെടുത്തിയെന്നും വെടിയേറ്റതിനെ തുടര്‍ന്നാണ് താന്‍ യുഎസ്സില്‍ അഭയം തേടിയതെന്നും ഷൂജ പറഞ്ഞിരുന്നു. എന്നാല്‍ 2014ന് ശേഷം ഇത്തരത്തില്‍ കലാപം നടന്നിട്ടില്ലെന്നും വെടിയേറ്റെന്ന വാദം നുണയാണെന്നും പോലീസ് പറഞ്ഞു. ഇവിഎമ്മിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ പോലും ഷൂജയുടെ വാക്കുകള്‍ വിശ്വസിച്ചില്ല.
ലണ്ടന്‍ പരിപാടി അസംബന്ധമാണെന്ന് ഫ്രീ സോഫ്റ്റ്വെയര് മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും ഐടി വിദഗ്ധനുമായ കിരണ്‍ ചന്ദ്ര ചൂണ്ടിക്കാട്ടി. ബിജെപിയുടെ സിഗ്നലുകള്‍ താന്‍ തടസ്സപ്പെടുത്തിയത് കൊണ്ടാണ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്ന ഷൂജയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോപിനാഥ് മുണ്ടെയുടെയും ഗൗരി ലങ്കേഷിന്റെയും മരണം ഇവിഎം കൃത്രിമവുമായി ബന്ധപ്പെടുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ്സിനെതിരെ പരിഹാസം നിറഞ്ഞു. രാജീവ് ഗാന്ധി, മാധവറാവു സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ദുരൂഹ മരണവും ചര്‍ച്ചയായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ‘വെളിപ്പെടുത്തലുകള്‍’ പാടേ അവഗണിച്ചു. പരിപാടിയില്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യമുണ്ടായതും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി.
കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ല സിബല്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച പാര്‍ട്ടി വക്താവ് അഭിഷേക് സിങ്വി ആരോപണം ശരിവയ്ക്കാനോ നിഷേധിക്കാനോ ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞു.
സിബലിനെ അയച്ചത് കോണ്‍ഗ്രസ്; നാടകം തോല്‍വി ഉറപ്പിച്ചതിനാല്‍
ലണ്ടനില്‍ നടന്നത് കോണ്‍ഗ്രസ് സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. രാഹുലിന്റെ ലണ്ടന്‍ യാത്ര സംഘടിപ്പിച്ച ആഷിഷ് റേയാണ് പരിപാടി നടത്തിയത്.
കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡില്‍ ആഷിഷ് എഴുതാറുണ്ട്. സോണിയയും രാഹുലുമാണ് സിബലിനെ അയച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെയും 2014ലെ ജനവിധിയെയും അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് നാടകം നടന്നത്. അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന് നിരവധി ഇടനിലക്കാരുണ്ടെന്നും ഇവര്‍ മോദിക്കെതിരെ പാക്കിസ്ഥാനില്നിന്നുള്പ്പെടെ സഹായം സ്വീകരിക്കാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: