ന്യൂദല്‍ഹി: ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിലകൊള്ളുന്ന അയ്യപ്പ വിശ്വാസികളെ അടിച്ചമര്‍ത്തുന്ന കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരെ വിശ്വഹിന്ദു പരിഷത്ത് ദേശവ്യാപക പ്രക്ഷോഭത്തിന്. ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ പൂര്‍ണശക്തിയോടെ പൊരുതാന്‍ ഹൈന്ദവ വിശ്വാസികളോട് ആഹ്വാനം ചെയ്ത് പ്രയാഗ്രാജിലെ കുംഭമേളയ്ക്കിടെ ചേര്‍ന്ന സമ്മേളനത്തില്‍ വിഎച്ച്പി പ്രമേയം പാസാക്കി.
അയോധ്യ പ്രക്ഷോഭത്തിന്റെ തലത്തിലേക്ക് ശബരിമല സമരം വളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രമേയം എന്‍എസ്എസ്, കെപിഎംഎസ്, ആര്യസമാജം, സ്ത്രീകളടക്കമുള്ള അയ്യപ്പ വിശ്വാസികള്‍ എന്നിവര്‍ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിച്ചു. ശബരിമല വിഷയം അതീവ പ്രാധാന്യത്തോടെയാണ് വിഎച്ച്പി ദേശീയ നേതൃത്വം കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് കുംഭമേളയ്ക്കിടെ പ്രമേയം പാസാക്കിയ നടപടി.
ഹൈന്ദവ വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെടുന്നത് കോടതിയും സര്‍ക്കാരും ഒഴിവാക്കണം. ജിഹാദികളുമായും ഇടത് ക്രിമിനലുകളുമായും ചേര്‍ന്ന് സര്‍ക്കാര്‍ വിശ്വാസികളെ ഉപദ്രവിക്കുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ അറസ്റ്റിലായി. വ്യാജ കേസുകള്‍ ചുമത്തി വിശ്വാസികളെ വേട്ടയാടുന്നു. ആചാരം സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളാണ് തെരുവിലുള്ളത്. അര്‍ദ്ധരാത്രിയില്‍ അവിശ്വാസികളെ ശബരിമലയിലെത്തിച്ച് ഇവരെ സര്‍ക്കാര്‍ അപമാനിക്കുകയാണ്.
1950ല്‍ ക്രിസ്ത്യന്‍ വിഭാഗം ശബരിമല ക്ഷേത്രം തീയിട്ട് നശിപ്പിച്ചു. 1982ല്‍ നിലക്കലില്‍ കുരിശ് നാട്ടി. ഇപ്പോള്‍ മുസ്ലിം സ്ത്രീകളെ ഉള്‍പ്പെടുത്തി ശബരിമലക്കെതിരെ വനിതാ മതില് നിര്‍മിച്ചു. കോടതി വിധിയെ മറയാക്കി അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടത് സര്‍ക്കാര്‍ അധിക്ഷേപം തുടങ്ങി. ഇതെല്ലാം ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്, പ്രമേയം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: