കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന സമരത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്. പൊതുമേഖലാ സ്ഥാപനങ്ങളായ ഐആര്‍ഇ, കെഎംഎംഎല്‍ എന്നിവയെ പൂര്‍ണ്ണമായും അടച്ചിടാന്‍ വേണ്ടി സമരം നടത്തുന്നവരുടെ പിന്നിലുള്ള സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാവ് ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സീവാഷിംഗ് നിര്‍ത്തിവച്ചതോടെ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം ഇല്ലാതാകും. സീവാഷിംഗിലൂടെ ലഭിക്കുന്ന കരിമണലാണ് കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.
സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കരിമണല്‍ വിഷയം സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ട്രേഡ് യൂണിയന് സംയുക്ത സമിതിയെ ക്ഷണിച്ചിരുന്നില്ലായെന്നും സീവാഷിംഗ് അടിയന്തിരമായി പുനരാംരംഭിച്ചില്ലെങ്കില് കെഎംഎംഎല്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് സാമ്പത്തിക പിന്തുണ നല്കുന്ന ശക്തികളെ സര്‍ക്കാര്‍ കണ്ടെത്തണമെന്ന് ഐആര്‍ഇ മസ്ദൂര്‍ സംഘ് (ബിഎംഎസ്) നേതാവ് പരിമണം ശശി ആവശ്യപ്പെട്ടു. സിഐടിയു നേതാവ് എന്‍. പത്മലോചനന്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ.സുരേഷ്ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: