കൃഷ്ണഗിരി: ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫിയുടെ സെമിയിലെത്തിയ കേരളം ഭാഗ്യ ഗ്രൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയെ നേരിടാനുളള തയ്യാറെടുപ്പിലാണ്. കേരളം -വിദര്‍ഭ സെമിഫൈനല്‍ നാളെ ആരംഭിക്കും. കേരളാ ടീം ഇന്നലെ പരിശീലനം നടത്തി.
കൃഷ്ണഗിരിയില്‍ നടന്ന ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ തകര്‍ത്താണ് കേരളം നടാടെ രഞ്ജിട്രോഫിയുടെ സെമിയിലെത്തിയത്. പേസിനെ തുണയ്ക്കുന്ന പിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിനായി ഇവിടെ തയ്യാറാക്കിയിരുന്നത്. പക്ഷെ സെമിക്കായി പുതിയ പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
ഗുജറാത്തിനെക്കാള്‍ ശക്തമായ ടീമാണ് വിദര്‍ഭ. അവരെ കീഴടക്കാന്‍ കേരളത്തിന് പതിനെട്ട് അടവും പുറത്തെടുക്കേണ്ടിവരും. പരിചയ സമ്പന്നനായ വസീം ജാഫറാണ് അവരുടെ ബാറ്റിങ്ങ് കരുത്ത്. ഇന്ത്യന്‍ പേസറായ ഉമേഷ് യാദവാണ് വിദര്‍ഭയുടെ ബൗളിങ്ങിനെ നയിക്കുന്നത്. ഇവരെ പിടിച്ചുനിര്‍ത്തിയാല്‍ കേരളത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.
സച്ചിന് ബേബി നയിക്കുന്ന കേരള ടീമിന്റെ കരുത്ത് പേസര്‍മാരാണ്. ബേസില്‍ തമ്പിയും സന്ദീപ് വാര്യരുമാണ് ബൗളിങ്ങിനെ നയിക്കുന്നത്. ബാറ്റിങ്ങില്‍ സച്ചിന് ബേബി, ജലജ് സക്സേന, സഞ്ജു സാംസ്ണ് എന്നിവരാണ് ശക്തികേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: