ന്യൂദല്‍ഹി: ഐസിസി പുരസ്കാരങ്ങള്‍ തൂത്തുവാരി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍, ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരങ്ങള്‍ കൈപ്പിടിയിലാക്കി. മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് കോഹ്ലി . ഇതാദ്യമായാണ് താരം മികച്ച ടെസ്റ്റ് കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. 2017ല്‍ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരവും മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും കോഹ്ലിയെ തേടിയെത്തിയിരുന്നു. ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങിന് ശേഷം മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് പുരസ്കാരം നിലനിര്‍ത്തുന്ന താരമാണ് .
ഐസിസി ടെസ്റ്റ് ഏകദിന ടീമുകളുടെ നായകനായും കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടു. പോയ വര്‍ഷം പതിമൂന്ന് ടെസ്റ്റ് കളിച്ച കോഹ്ലി 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളടക്കം 1322 റണ്‍സാണ് അടിച്ചുകൂട്ടിയത്. പതിനാല് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലി 133.55 ശരാശരിയില്‍ ആറ് സെഞ്ചുറികളുള്‍പ്പെടെ 1202 റണ്‍സും സ്വന്തമാക്കി. പത്ത് ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 211 റണ്‍സും നേടി.
പുരസ്കാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും കോഹ്ലി പ്രതികരിച്ചു. നേരത്തെ 2012ലും കോഹ്ലി മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ഏകകണ്ഠമായാണ് വിജയികളെ തെരഞ്ഞെടുത്തതെന്ന്് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണ് പറഞ്ഞു. കോഹ്ലി അസാമാന്യ കഴുവുള്ള താരമാണ്. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്തുന്ന കോഹ്ലി ഇതിഹാസതാരങ്ങളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: