ചാവക്കാട്: നഴ്സ് ആന്‍ലിയ(25)യുടെ ദുരൂഹമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശ്ശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിന് (29) ചാവക്കാട് കോടതിയില്‍ കഴിഞ്ഞദിവസം കീഴടങ്ങുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവിനെ ഇന്ന് ചോദ്യം ചെയ്തേക്കും. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന തൃശൂരിലെ ലോക്കല്‍ പോലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറക്കല്‍ ഹൈജിനസ് (അജി പാറക്കല്‍) മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ജസ്റ്റിന് കീഴടങ്ങിയതറിഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ ആന്‍ലിയയുടെ പിതാവും ബന്ധുവും സുഹൃത്തുക്കളും ചാവക്കാട്ടെത്തിയിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ജസ്റ്റിന് ഒളിവിലാണെന്നായിരുന്നു വിശദീകരണം. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതിനാല്‍ മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈജിനസ് പറഞ്ഞു.
മരണം ആത്മഹത്യയാക്കാനാണ് ജസ്റ്റിനും ബന്ധുക്കളും ശ്രമിച്ചതെന്നും ഹൈജിനസ് പറഞ്ഞു. 2018 ഓഗസ്റ്റ് 25ന് ഭര്‍ത്താവ് ജസ്റ്റിന് അന്നകരയിലെ വീട്ടില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ആന്‍ലിയയെ പിന്നീട് കാണാതായികുന്നു. ഇതെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ മൂന്നാം ദിവസം ആന്‍ലിയയുടെ മൃതദേഹം ആലുവപ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: