കൊടുങ്ങല്ലൂര്‍: മുനമ്പം തീരത്ത് നിന്നും പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ജാവ ദ്വീപില്‍ തങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു.
ഇന്തോനേഷ്യ ലക്ഷ്യമായി നീങ്ങുന്ന 230 അംഗസംഘം സഞ്ചരിക്കുന്ന ബോട്ടിന്റെ ശേഷിക്കുറവാണ് മുന്നോട്ടുള്ള സംഘത്തിന്റെ യാത്ര തടസ്സപ്പെടുത്തുന്നതെന്നാണ് നിഗമനം.
അതേസമയം, കുടുംബാംഗങ്ങള്‍ വഴി സംഘത്തിലുള്ളവരുമായി ബന്ധപ്പെടാനുള്ള ശ്രമം പോലീസ് തുടരുകയാണ്. സംഘത്തിലുള്ളവര്‍ നാട്ടിലുള്ളവരുമായി ബന്ധപ്പെടുന്നതും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളവര്ക്കും പോലീസ് അന്വേഷിക്കുന്ന ഏജന്റുമാര്‍ക്കും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍.
അതിനിടെ മുനമ്പം മനുഷ്യക്കടത്തു കേസില്‍ നാടുവിട്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കി. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 80 പേരുടെ പട്ടിക പോലീസ് പട്ടിക തയ്യാറാക്കിയത്. ശ്രലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്നാട്ടുകാരുമാണ് പട്ടികയില്‍.
ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ നാടുവിട്ടത്. നേരത്തെ പോയവര്‍ ഓസ്ട്രേലിയയിലെത്തി ജോബ് പെര്‍മിറ്റ് വാങ്ങിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: