ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ഷോപിയാനില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഹെഫ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സെന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ അവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു.
ഏഴ് മണിക്കൂറോളം നീണ്ടു നിന്ന വെടിവെപ്പിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയില്‍ പെട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യമുണ്ടോയെന്ന് സുരക്ഷാസൈന്യം തെരച്ചില്‍ നടത്തിവരികയാണ്.
അതേസമയം കൊല്ലപ്പെട്ടതില്‍ ഒരാള്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരനാണ്. ഷംസുല്‍ ഹഖ് മെങ്നു, ആമിര്‍ സുഹൈല്‍ ഭട്ട്, ഷോയിബ് അഹമ്മദ് ഷാ എന്നിവരാണ് വധിച്ചത്. ഇതില്‍ ഷംസുലിന്റെ സഹോദരന് 2012 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഇനാമുല്‍ ഹഖ് മെങ്നുവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: