വയനാട് : പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം നടത്തിയതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭ പ്രതികാര നടപടികളിലേക്ക്. സഭാ വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് സഭ രംഗതെത്തിയിരിക്കുന്നത്.
അടുത്തമാസം ഇതുസംബന്ധിച്ച് മറുപടി നല്‍കിയില്ലെങ്കില്‍ കനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കാണിച്ച് സഭ സിസ്റ്റര്‍ ലൂസിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫ്രാങ്കോയെ എതിര്‍ത്ത് മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയതിനും, സമരം ചെയ്തതിനും സഭ നേരത്തേ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ്.
ആരാധന നടത്തുന്നതിലും. മതാധ്യാപികയാകുന്നതിലും കുര്‍ബാന നല്കുന്നതിലുമാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് സിസ്റ്റര്‍ ലൂസിക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് കാരയ്ക്കമലപ്പള്ളയില് വിശ്വാസികള്‍ തടിച്ചുകൂടുകയും ഇത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ സഭ ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: