ന്യൂദല്‍ഹി : കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തു മാറ്റണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 31 ലേക്ക് മാറ്റി. ബിജെപി നേതാക്കളായ സുബ്രഹ്മണ്യന് സ്വാമി, ടി.ജി. മോഹന്‍ദാസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ദേവസ്വം ബോര്‍ഡുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുന്ന വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണൊന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ജസ്റ്റിസ് യു.യു. ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ച് ഇത് പരിഗണിക്കുന്നത് ഈ മാസം അവസാനത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: