ന്യൂദല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി അവസാനത്തേയ്ക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്.
ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിയിരുന്നു. ഇതിന് മറുപടി നല്കാന് സുപ്രീംകോടതി അറിയിച്ചതിനെ തുടര്‍ന്ന് ദീലീപ് ഒരാഴ്ചത്തെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: