ന്യുദല്‍ഹി : 2002ലെ നരോദ പാട്യ കലാപക്കേസിലെ നാലുപ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഉമേഷ്ഭായ് സുരഭായ് ഭര്‍വാദ്, രാജ്കുമാര്, പദ്മേന്ദ്ര സിന്‍ഹ് ജശ്വന്ത് സിന്‍ഹ് രാജ്പുത്, ഹര്‍ഷാദ് എന്ന മുഗ്ദ ജില ഗോവിന്ദ് ഛരപാര്മര് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കല്‍ അധ്യക്ഷനായ ബെഞ്ചാണ് നാലുപേര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് പറഞ്ഞ ഹൈക്കോടതി തന്നെ ഇവര്‍ക്കെതിരെയുള്ള ആരോപണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
കൂടാതെ അപ്പീല്‍ താര്‍പ്പാക്കാന്‍ സമയം എടുക്കുകയാണെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും നിര്‍ദ്ദേശം വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെതിരിച്ചറിഞ്ഞുവെന്നത് ഗുജറാത്ത് ഹൈക്കോടതി വിശ്വസിച്ചുവെന്നും ചില കേസുകളില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചിലതില്നടത്താതിരിക്കുകയും ചെയ്തുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: