തിരുവനന്തപുരം : സംസ്ഥാനത്തു നിന്ന് കരീബിയന്‍ ദ്വീപ സമൂഹത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലേക്ക് നിയമ വിരുദ്ധമായി റിക്രൂട്മെന്റ് നടത്തുന്നതായി പരാതി. നോര്‍ക്ക റൂട്ട്സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നിയമ വിരുദ്ധ ഏജന്‍സികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ മുനമ്പം വഴി ന്യൂസിലാന്‍ഡിലേക്ക് നിയമ വിരുദ്ധമായി ബോട്ടില്‍ ഇരുനൂറോളം പേരെ കടത്തിയതായി കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് കരീബിയന്‍ രാജ്യങ്ങളിലേക്ക് നിയമ വിരുദ്ധമായി റിക്രൂട്മെന്റ് ചെയ്യുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.
അതേസമയം വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ റിക്രൂട് ചെയ്യുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നോര്‍ക്ക റൂട്സ്. നേഴ്സുമാര്‍ ഡോക്ടര്‍മാര്‍, ടെക്നീഷ്യന്മാര്. ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് വിവിധ ജിസിസി രാജ്യങ്ങളിലേക്ക് നോര്‍ക്ക റൂട്സ് മുഖേന റിക്രൂട്മെന്റ് നടത്തുന്നുണ്ട്. സുതാര്യമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നോര്‍ക്ക റൂട്സ് നിയമനങ്ങള്‍ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: