മലപ്പുറം: തിരൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡില്‍ രൂപപ്പെട്ടത് വന്‍ കുഴി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് തിരൂര്‍-താനൂര്‍ റോഡില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം തത്ക്കാലത്തേക്ക് തടഞ്ഞു. രാവിലെ പതിനൊന്നുമണിയോടെ റോഡരികില്‍ രൂപപ്പെട്ട വലിയ കുഴി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി.
പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുടിവള്ള പൈപ്പ് പൊട്ടി വെള്ളം ഇറങ്ങിയാണ് കുഴി രൂപപെട്ടതെന്ന് കണ്ടെത്തി. കുറച്ചു ദിവസങ്ങളായി നേരിയതോതില്‍ റോഡില്‍ ഒരു വിള്ളലുണ്ടായിരുന്നു.
ഒരു മണിക്കൂറോളം തിരൂര്‍ – താനൂര്‍ റോഡില്‍ ഗാതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. പിന്നീട് ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി. വലിയ വാഹനങ്ങള്‍ റോഡ് തിരിച്ചു വിടുകയാണ്. പൈപ്പ് ചോര്‍ച്ച അടച്ച് കുഴി നികത്തി റോഡ് പൂര്‍ണ്ണമായും ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: