തിരുവനന്തപുരം : ആലപ്പാട് നടത്തിവരുന്ന കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കാനാകില്ലെന്ന് ഇ.പി. ജയരാജന്. ആലപ്പാടുകാര്ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സീ വാഷിങ് പുനരാരംഭിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖനനം നിര്‍ത്തി കമ്പനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.
കരിമണല്‍ കേരളത്തിന്റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുവന്നത് സംസ്ഥാനത്തോട് കാണിക്കുന്ന ക്രൂരതയാണ്. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സമരക്കാരുമായി സഹകരിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
ആലപ്പാട് നടത്തിവരുന്ന കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തുകയാണെങ്കില്‍ സമരം നിര്‍ത്താമെന്ന് കരുനാഗപ്പള്ളി എംഎല്‍എയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സമരസമിതി അറിയിച്ചിരുന്നു. എന്നാല്‍ സീ വാഷ് മാത്രം നിര്‍ത്തിവെയ്ക്കാമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഖനനം നിര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സമരസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: