തിരുവനന്തപുരം : കാവേരി നദീജലക്കേസില് സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ജല വകുപ്പ്. കാവേരിയില്‍ നിന്ന് ബാണാസുര സാഗര്‍ അണക്കെട്ട് വഴി കുറ്റ്യാടി പുഴയില്‍ എത്തുന്ന വെള്ളം വൈദ്യുതിക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍ വൈദ്യുതിയുണ്ടാക്കിയശേഷം ഇതേവെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുവെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ എട്ട് ടിഎംസിയായി വെള്ളത്തിന്റെ അളവ് ചുരുക്കി കാണിക്കുകയാണ് ചെയ്തത്. ഇതുകൂടാതെ കുടിവെള്ളത്തിനായി വെള്ളമെടുക്കൂ എന്നത് സത്യവാങ്മൂലത്തില്‍ രണ്ടാമതായി പറഞ്ഞതും സര്‍ക്കാരിന് തിരിച്ചടിയായി.
കുടുവെള്ളത്തിനായി നല്‍കിയശേഷം ബാക്കിവെള്ളം, കാര്‍ഷിക, വൈദ്യുതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കൂവെന്നതാണ് കാവേരി വിഷയത്തില്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഈ വിധി സുപ്രീംകോടതി ശരിവെച്ചതോടെയാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.
നിലവില്‍ കാവേരി ജലം കേരളം ഉപയോഗിക്കുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും അത് തടയാന്‍ സാധിക്കും. ഈ വിധിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുംമാനിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: