അലഹബാദ്: ഹജ്ജില്‍ പങ്കെടുത്ത ഭിന്നലിംഗക്കാരി പുണ്യസ്നാനത്തിനായി അഖാഡയെ നയിച്ച് കുംഭമേളയിലും. പതിമൂന്നാം വയസില്‍ വീട് വിട്ടിറങ്ങിയ ഭവാനിയാണ് ഹജ്ജിന് പോയതും പിന്നെ ഹിന്ദുവായി കുംഭമേളയിലെത്തിയതും.
ഭിന്നലിംഗക്കാരുടെ അഖാഡയുടെ ആചാര്യയാണ് ഭവാനി. ഉത്തരേന്ത്യന്‍ ഭിന്നലിംഗക്കാരുടെ സന്ന്യാസി കൂട്ടായ്മയാണ് കിന്നര്‍ അഖാഡ. അതിന്റെ മഹാമണ്ടലേശ്വറാണ് ഭവാനി. എന്നാല്‍ ഈ നിലയിലെത്തിച്ചേരുക അത്ര എളുപ്പമായിരുന്നില്ല ഭവാനി പറയുന്നു. അഖില ഭാരതീയ അഖാഡ പരിഷത്ത് ആദ്യകാലത്ത് അകറ്റി നിര്‍ത്തി. കാലക്രമേണയാണ് ഭിന്നലിംഗക്കാരായ അഖാഡകളെ മാനിക്കാന്‍ തുടങ്ങിയത്. അങ്ങനെ ഭവാനി ഉത്തരേന്ത്യയിലെ കിന്നര്‍ അഖാരയുടെ മഹാമണ്ടലേശ്വറായി.
ഭിന്നലിംഗക്കാരി ആണെന്ന തിരിച്ചറിവില്‍ വീടും നാടും അകറ്റി നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ഭവാനി വീട് വിട്ടത്. 2007ല്‍ ഭിന്നലിംഗക്കാരുടെ ഗുരുവായ ഹാജി നൂരിയുടെ നിര്‍ദേശപ്രകാരം ഇസ്ലാം മതം സ്വീകരിച്ചു. ഷബാനം എന്ന് പേര് മാറ്റി. ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി 2012ലാണ് ഭവാനി ഹജ്ജിന് പോയത്. ഭിന്നലിംഗക്കാരെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം താന്‍ ജനിച്ചതെങ്ങനെയാണോ അതേ പോലെ ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തിരിച്ച് ഹിന്ദു മതത്തിലേക്ക് മടങ്ങി. ഷബാനം ഭവാനി നാഥായി.
തന്റെ കൂട്ടര്‍ക്കായി പ്രത്യേകം ശുചിമുറികള്‍ വേണമെന്നാണ് ഭവാനിയുടെ ഇപ്പോഴത്തെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: