കൃഷ്ണഗിരി: ഭാഗ്യ ഗ്രൗണ്ടില്‍ മറ്റൊരു ചരിത്ര വിജയം തേടി കേരളം ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയും കേരളവും തമ്മിലുള്ള രഞ്ജിട്രോഫി സെമിഫൈനല്‍ ഇന്ന് തുടങ്ങും. പഞ്ചദിന മത്സരം രാവിലെ 9.30 ന് ആരംഭിക്കും.
കൃഷ്ണഗിരിയില്‍ നടന്ന ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് കേരളം ഇതാദ്യമായി രഞ്ജിട്രോഫിയുടെ സെമിയിലെത്തിയത്. സെമിയില്‍ വിര്‍ഭയെ വീഴ്ത്തിയാല്‍ അത് മറ്റൊരു ചരിത്രമാകും. പക്ഷെ കരുത്തരായ വിദര്‍ഭയെ കീഴടക്കാന്‍ എല്ലാ അടവുകളും കേരളത്തിന് പുറത്തെടുക്കേണ്ടിവരും.
മുന്‍ ഇന്ത്യന്‍താരം വസിം ജാഫറാണ് വിദര്‍ഭയുടെ ബാറ്റിങ്ങ് നിരയിലെ ശക്ത ന്. മിന്നുന്ന ഫോമിലാണ് ഈ പരിചയസമ്പന്നന്‍. ഈ സീസണിലെ പത്ത മത്സരങ്ങളില്‍ 1255 റണ്‍സ് നേടിക്കഴിഞ്ഞു. 96.53 ശതമാനമാണ് ശാരാശരി. 62.19 ആണ് സ്ട്രൈ്ക്ക് റേറ്റ്. എ.വി.വാഡ്ക്കറാണ് മറ്റൊരു പ്രതിഭ.പത്ത് മത്സരങ്ങളില്‍ 767 റണ്‍സ് നേടി. എ.എ.സര്‍വാതെയും എ.എ വഖാരെയുമാണ് ബൗളിങ്ങിലെ കരുത്ത്. പത്ത് മത്സരങ്ങളില്‍ സര്‍വാതെ 47 വിക്കറ്റും വഖാരെ 27 വിക്കറ്റും നേടി.
നായകന് സച്ചിന് ബേബിയും ജലജ് സക്സേനയുമാണ് കേരളത്തിന്റെ ബാറ്റിങ്ങ് കരുത്ത്. സച്ചിന് ബേബി പത്ത് മത്സരങ്ങളില്‍ 534 റണ്‍സ് നേടിയിട്ടുണ്ട്. 33.37 ശതമാനമാണ് ശരാശരി. ജലജ് സക്സേന ഒമ്പത് മത്സരങ്ങളില്‍ 577 റണ്‍്സ് കുറിച്ചു. 41.21 ആണ് ശരാശരി.ബൗളിങ്ങില്‍ സന്ദീപ് വാര്യരും ബേസില്‍ തമ്പിയുമാണ് ശക്തികേന്ദ്രങ്ങള്‍. പത്ത് മത്സരങ്ങളില്‍ സന്ദീപ് 39 വിക്കറ്റും ബേസില്‍ 34 വിക്കറ്റും നേടി.
രഞ്ജി ട്രോഫിയില്‍ കേരളവും വിദര്‍ഭയും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം നേടി. മൂന്ന് മത്സരങ്ങള്‍ സമനിലയായി. കഴിഞ്ഞ സീസണില്‍ സൂറത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ 412 റണ്‍സിന് കേരളത്തെ കീഴടക്കി. 2007 ല്‍ നാഗ്പൂരില്‍ നടന്ന പ്ലേറ്റ് ലീഗ് മത്സരത്തിലാണ് കേരളം വിജയിച്ചത്. അന്ന് വിദര്‍ഭയെ 150 റണ്‍സിന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: