തൃശൂര്‍: സംസ്ഥാനത്ത് വ്യാപകമായി ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആക്രമണം. തൃശൂര്‍ കണ്ടാണശ്ശേരി പഞ്ചായത്ത് സെക്രട്ടറി മണികണ്ഠന്, ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത്ത്, സുമേഷ് അരിയന്നൂര്‍ എന്നിവര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനെ ബോംബേറുണ്ടായി.
പന്ത്രണ്ടോളം വരുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി വ്യക്തമാക്കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറുണ്ടായത്. സ്റ്റീല്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന് കേടുപാടുകളുണ്ടായി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പിണറായി എരുവെട്ടിയില്‍ സിപിഎമ്മുകാരുടെ ബോംബാക്രമണത്തില്‍ മൂന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഷനോജ്, രാജേഷ് എന്നിവരെ കോഴിക്കോട് ഉള്ള്യേരി മെഡിക്കല്‍ കോളേജിലും പരിക്കേറ്റ അഭിജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ രാജേഷ് ബിജെപി പിണറായി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേഖലയിലെ സിപിഎം കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തു വരികയാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടുന്ന എരുവട്ടി മേഖലയില്‍ സിപിഎം അക്രമി സംഘം അഴിഞ്ഞാടിയത്. മുഖ്യമന്ത്രി മണ്ഡലത്തില്‍ ഉള്ളപ്പോള്‍ തന്നെയാണ് അക്രമം നടന്നത് എന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ ആസൂത്രിതമായ നീക്കമാണ് അക്രമം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: