തിരുവല്ല : കേരളത്തിലേക്ക് കാര്ഷികാവശ്യങ്ങള്ക്കെന്ന പേരില്‍ നിരോധിത കീടനാശിനികള്‍ ഒഴുക്കുന്നത് തമിഴ്നാട്ടില്‍ നിന്ന്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ വ്യാപകമായി കീടനാശിനികള്‍ കേരളത്തിലേക്ക് ഒഴുകുമ്പോള്‍ ചെക്ക് പോസ്റ്റുകളിലെ പരിശോധനയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍.
കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കര്‍ഷകര്‍ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബല്‍ ഒട്ടിച്ചാണ് ഇവ സംസ്ഥാനത്തേയ്ക്ക് കടത്തുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതാണ് ചെക്പോസ്റ്റ് അധികൃതര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്.
മെര്‍ക്കുറിക്ക് ക്ലോറേഡ്, ഫ്രഫന്ന ഫോസ്, ട്രൈസോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങിയ നിരോധിത പട്ടികയിലുള്ള കീടനാശിനികളാണ് ഇത്തരത്തില്‍ വ്യാപകമായി അതിര്‍ത്തി കടന്ന് സംസ്ഥാനത്തേയ്ക്ക് എത്തുന്നത്. ഇത്തരത്തില്‍ 1300 മെട്രിക് ടണ്‍ കീടനാശിനികള്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്.
ഇവ എത്ര അളവില്‍ വേണമെങ്കിലും എത്തിക്കാന്‍ ഇടനിലക്കാരും തയ്യാറാണ്. ചെറിയ തോതില്‍ മതിയെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി എത്തുന്ന തൊഴിലാളികളുടെ വാഹനത്തിലോ, ചരക്ക് വാഹനങ്ങളിലോ കയറ്റി കേരളത്തില്‍ എത്തിക്കുകയാണ് പതിവ്. വില പ്രശ്നമാണെങ്കില്‍ തമിഴ്നാട്ടില്‍ തന്നെ ഉത്പ്പാദിപ്പിക്കുന്ന ലോക്കല്‍ കീടനാശിനിയും ഇടനിലക്കാര്‍ എത്തിച്ച് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: