ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് പോകില്ലെന്നും വോട്ടിങ് മെഷീന് തന്നെ ഉപയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബാലറ്റ് പേപ്പര്‍ വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കമ്മീഷന് തള്ളി. രണ്ട് പതിറ്റാണ്ടായി വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്നും സുനില്‍ അറോറ വ്യക്തമാക്കി.
വോട്ടിങ് യന്ത്രങ്ങള കുറിച്ച് വിമര്‍ശനങ്ങളുണ്ടാകും പരാതികളുണ്ടാകും, എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാണ്. വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംശയങ്ങളും പരാതികളും ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും ഇതെല്ലാം പരിഹരിച്ച് തെരഞ്ഞെടുപ്പ് സുഖമമായി നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: