ന്യൂദല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടറെ നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ. സിക്രി പിന്മാറി. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് സിക്രിയും പിന്മാറുന്നതായി അറിയിച്ചിരിക്കുന്നത്.
സിബിഐ ഡയറക്ടറെ നിയമിക്കുന്ന സെലക്ഷന് കമ്മിറ്റിയില്‍ അംഗമായതിനാലാണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാകുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇത്തരത്തില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും. അതിനാല്‍ തന്നെ കേസ് പരിഗണിക്കണമെന്നും അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അറിയിച്ചെങ്കിലും ജസ്റ്റിസ് സിക്രി അത് തള്ളിക്കൊണ്ട് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. ഇനി കേസ് ആര് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിക്കും.
സിബിഐ ഡയറക്ടറായി എം. നാഗേശ്വര റാറുവിനെ നിയമിച്ചത് നിയമന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോമണ്‍കോസ് എന്ന എന്‍ജിഒ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഡ്വ. പ്രശാന്ത് ഭൂഷണ് മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം സിബിഐ ഡയറക്ടറെ നിയമിക്കുന്നത് സംബന്ധിച്ചുള്ള സെലക്ഷന് കമ്മിറ്റിയോഗം വ്യാഴാഴ്ച ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: