തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറ്റൊരു നിയമനം കൂടി ചോദ്യം ചെയ്ത് ചെയത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്.ഡപ്യൂട്ടി ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം വഴിവിട്ട രീതിയിലാണെന്ന് ഫിറോസ് വ്യക്തമാക്കി.
കോലിയക്കോട് കൃഷ്ണന് നായരുടെ ബന്ധു ഡി.എസ് നീലകണ്ഠനെ വഴിവിട്ട രീതിയിലാണ് നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും, ജലീല്‍ സി.പി.എമ്മിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിബന്ധുവായ കെ.ടി.അദീബിനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് നല്കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫിറോസ് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 3നു വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്കി. 23നു ഡയറക്ടര്‍ പരാതി സര്‍ക്കാരിനു കൈമാറി. എന്നാല്‍ 2 മാസമായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയില്‍ പോകുമെന്നു ഭയമുള്ളതുകൊണ്ട് മനഃപൂര്‍വം കാലതാമസം വരുത്തുകയാണ്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയംകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: