ന്യൂദല്‍ഹി: ഇപിഎഫ് മിനിമം പെന്ഷന് ഇരട്ടിയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ 1000 രൂപയില്‍നിന്ന് 2000 രൂപയാക്കാന്‍ എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് യോഗം തീരുമാനിച്ചേക്കും. 40 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്രത്തിന് വര്‍ഷം 3000 കോടി രൂപ ഇതിന് വേണ്ടിവരും.
നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര് പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെന്ഷന് വാങ്ങുന്നവരാണ്. അവരില്‍ 18 ലക്ഷം പേര് മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവരും. എംപ്ലോയീസ് പെന്ഷന് സ്കീം പ്രകാരം പ്രതിവര്‍ഷം 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പെന്ഷന് ഇരട്ടിയാക്കുന്നതോടെ ഇത് 12,000 കോടിയാകും.
ഇപിഎഫ്ഒ ട്രസ്റ്റികളുടെ യോഗം 26ന് ചേരുന്നുണ്ട്. ട്രേഡ് യൂണിയന് നേതാക്കളും തൊഴിലുടമകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും ഉള്‍പ്പെട്ടതാണ് ട്രസ്റ്റി. കേന്ദ്രത്തിന്റെ കൈവശം മൂന്നു ലക്ഷം കോടിയുടെ പെന്ഷന് ഫണ്ടാണുള്ളത്. പ്രതിവര്‍ഷം 9000 കോടിയാണ് അംഗങ്ങള്‍ക്ക് നല്കാന് ചെലവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: