കൃഷ്ണഗിരി : രഞ്ജി ട്രോഫി സെമിഫൈനല്‍ ആദ്യ ഇന്നിങ്സില്‍ വിദര്‍ഭ കേരളത്തെ തകര്‍ത്തെറിഞ്ഞു. ഏഴ് വിക്കറ്റുമായി ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ പ്രകടനമാണ് കേരളത്തിന്റെ കിരീട സ്വപ്നത്തിന് വിലങ്ങുതടിയായിരിക്കുന്നത്.
37 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിഷ്ണുവിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സച്ചിന് ബേബിയാണ് രണ്ടാമത്തെ സ്കോറര്‍. 22 റണ്‍സ്. കേരളത്തിനു വേണ്ടി രജ്നീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അസറുദ്ദീന് (8) സിജോമോന്‍ ജോസഫ്(0), പി. രാഹുല്‍ (9), വിനൂപ്(0), അരുണ്‍ കാര്‍ത്തിക്(4), ജലജ് സക്സേന(7), ബേസില്‍ തമ്പി(10), സന്ദീപ് വാര്യര്‍(0), നിതീഷ് (6) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്കോര്‍.
12 ഓവറില്‍ 48 റണ്‍ വിട്ടുനല്‍കിയാണ് ഉമേഷ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സുള്ളപ്പോള്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. അസറുദ്ദീനെ ഉമേഷിന്റെ പന്തില്‍ യാഷ് ഠാകൂര്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ സിജോമോന്‍ അടിച്ച പന്ത് സഞ്ജയ് രാമസ്വാമിയുടെ കൈകളിലെത്തിച്ച് ഉമേഷ് മടക്കി. രാഹുലിനെ എന്‍. ഗുര്‍ബാനിയുടെ പന്തില്‍ ഫൈസ് ഫസല്‍ ക്യാച്ചെടുത്ത് പുറത്താക്കി.
നാല് പന്ത് മാത്രം പിടിച്ചുനിന്ന വിനൂപിനെ ഉമേഷ് മടക്കിയയച്ചു. സഞ്ജുവിന് പകരമെത്തിയ അരുണ്‍ കാര്‍ത്തിക്കിനും ആയുസുണ്ടായിരുന്നില്ല. അല്പ നേരം പിടിച്ചുനിന്ന് ക്യാപ്റ്റന്‍ സച്ചിന് ബേബിയാവട്ടെ ഗുര്‍ബാനിയുടെ പന്തില്‍ ബൗള്‍ഡായി. ജലജ് സക്സേനയും ഉമേഷിന് വിക്കറ്റ് നല്കി മടങ്ങി. ബേസില്‍ തമ്ബി , സന്ദീപ് വാര്യര്‍ എന്നിവരെ കൂടി ഉമേഷ് തിരിച്ചയച്ചു. വിഷ്ണു വിനോദിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്കോര്‍ 100 കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: