ന്യൂദല്‍ഹി: അനധികൃത സ്വത്ത് കേസില്‍ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങും ഭാര്യ പ്രതിഭാ സിങ്ങും നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ദല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത പിന്മാറി. വെള്ളിയാഴ്ച മറ്റൊരു ജഡ്ജി ഹര്‍ജി പരിഗണിക്കുമെന്ന് കോടതിവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 10ലെ കോടതി ഉത്തരവിനെതിരെയാണ് സിങ്ങ് ഹര്‍ജി നല്‍കിയത്. സിങ്ങും ഭാര്യയും ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടുള്ളത്. ജനുവരി 29ന് ഇവര്‍ക്കെതിരെയുള്ള കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: