തിരൂര്‍ : വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. തിരൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റഅ കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചുകൊണ്ട് ഉത്തരവിട്ടത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയതിനുശേഷം വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടുന്ന് ഡിസ്ചാര്‍ജായി പെരിന്തല്‍മണ്ണയിലെത്തിയ കനകദുര്‍ഗ്ഗയെ വീട്ടുകാര്‍ സ്വീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവിനേയും സഹോദരനേയും വിളിച്ചുവരുത്തി പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഇവരെ വീട്ടില്‍ കയറ്റില്ലെന്ന് ഇരുവരും നിലപാട് എടുത്തതിനെ തുടര്‍ന്നാണ് കനക ദുര്‍ഗ്ഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതോടെ കനകദുര്‍ഗ്ഗ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: