ന്യുദല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി ലോണ്‍ അനുവദിച്ചെന്ന കേസില്‍ ബാങ്ക് മുന്‍മേധാവി ചന്ദ കൊച്ചാര്‍, ഭര്‍ത്താവും വ്യവസായിയുമായ ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഉടമ വേണുഗോപാര്‍ ദൂത് എന്നിവര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. നരിമാന് പോയിന്റ്, മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വീഡിയോകോണ്‍ ഓഫീസിലും, ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ന്യുപവര്‍ റിന്യുവബിള്സിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.
2012ല്‍ 20 ബാങ്കുകളുടെ കൂട്ടായ്മ എസ്ബിഐയുടെ നേതൃത്വത്തില്‍ 40000 കോടി രൂപ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്കി. ഇതില്‍ 3250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കാണ്. ഇത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ദീപക് കൊച്ചാറിന്റേയും രണ്ട് ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ദൂത് നടത്തിയിരുന്നു. 2010-ല്‍ 64 കോടി രൂപ നല്‍കിയതിന് പുറമേ ആണിത്. ലോണ്‍ ലഭിച്ച്് ആറ് മാസത്തിന് ശേഷം കമ്പനിയുടെ ഉടമസ്ഥാവകാശം ഒന്‍പത് ലക്ഷത്തിന് ദീപക് കൊച്ചാറിന് കൈമാറുകയും ചെയ്തു. ഇതിനെ സംബന്ധിച്ചെല്ലാമാണ് ആരോപണം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: