ശ്രീനഗര്‍: ഭീകരരുടെ ഈറ്റില്ലമായിരുന്ന ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയെ ഭീകര വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ബാരാമുള്ളയിലെ ബിന്നര്‍ ഗ്രാമത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന മൂന്നു ഭീകരരെകൂടി സുരക്ഷാ സൈന്യം കൊലപ്പെടുത്തിയതോടെയാണിത്. പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പട്ടികയിലുള്ള എല്ലാ ഭീകരരെയും ജില്ലയില്‍ നിന്ന് തുടച്ചു നീക്കിയതായി ജമ്മു കശ്മീര്‍ പോലീസ് വക്താവ്് അറിയിച്ചു.
വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. കശ്മീരിന് സമാധാനമാണ് ആവശ്യമെന്നും ഭീകരരുടെ സാന്നിധ്യം ഇല്ലാതാവുന്നതോടെ താഴ് വരയില്‍ സ്വസ്ഥ ജീവിതം തിരികെ എത്തുമെന്നും ഡിജിപി പറഞ്ഞു. ലഷ്കര്‍ ഭീകരരായ സുഹൈബ് ഫാറൂഖ്, മൊഹ്സിന്‍ മുഷ്താഖ്, നസീര്‍ അഹമ്മദ് ദാര്‍സി എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: