പത്തനംതിട്ട: പന്തളത്ത് അയ്യപ്പഭക്തനെ സിപിഎമ്മുകാര്‍ എറിഞ്ഞുകൊന്ന കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ശ്രമം. ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടിന് പന്തളത്ത് പ്രകടനം നടത്തിയ ഭക്തര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. കുരമ്പാല കുറ്റിയില്‍ ചന്ദ്രന് ഉണ്ണിത്താന് (55) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
കൊലപാതക സംഘത്തിലെ എല്ലാ പ്രതികളെയും അറിയാമെങ്കിലും ഏതാനും പേരെ അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരെ രക്ഷിക്കാനാണ് പോലീസ് നീക്കം. ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് പ്രസിഡന്റ് അബീഷ് (32), ട്രഷറര്‍ ശ്രീഹരി (24), എസ്എഫ്ഐ പന്തളം ഏരിയാ സെക്രട്ടറി ഷഫീക്ക് (20), ആശാരി കണ്ണന് എന്നറിയപ്പെടുന്ന അജു (22) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരെല്ലാം സിപിഎം പന്തളം ഏരിയാ സെക്രട്ടറിയുടെ ഏറ്റവും വിശ്വസ്തരായ സംഘാംഗങ്ങളാണ്. ഇവരടക്കം ഇരുപതോളം പേരാണ് അയ്യപ്പഭക്തരെ അക്രമിക്കാന്‍ ഉണ്ടായിരുന്നത്.
പ്രകടനം കടന്ന് പോയപ്പോള്‍ സിപിഎം പന്തളം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് വലിയ കല്ലുകളും സോഡാക്കുപ്പികളും പ്രതിഷേധക്കാര്‍ക്കു നേരെ വലിച്ചെറിയുകയായിരുന്നു. ഇവര്‍ എറിഞ്ഞ വലിയ കല്ലു കൊണ്ട് തലച്ചോര്‍ തകര്‍ന്നാണ് ചന്ദ്രനുണ്ണിത്താന്‍ കൊല്ലപ്പെട്ടത്. ഏരിയാ സെക്രട്ടറിയുടെയും മറ്റു നേതാക്കളുടെയും അറിവോടെയാണ് ആക്രമണമെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചിരുന്നു.
അക്രമത്തില്‍ പങ്കെടുത്ത ആള്‍ക്കാര്‍ക്ക് പുറമെ സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ശക്തം. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയും ശക്തം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കയറ്റുന്നതിന് മുന്‍പ് മരണകാരണം ഹൃദയസ്തംഭനമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. അന്വേഷണം മുന്നോട്ടു പോകാത്തത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ കാരണമാണെന്ന ആക്ഷേപവും ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: