പാലക്കാട് : ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്തതിന് സഭയുടെ പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. മഠത്തിന്റെ നിയമാവലികളും സന്യാസ സഭയുടെ നിര്‍ദ്ദേശങ്ങളും ഇതുവരെ താന്‍ ലംഘിച്ചിട്ടില്ല. പാലക്കാട് വിക്ടോറിയ കോളേജ് സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണ് സിസ്റ്റര്‍.
നിലവില്‍ ചില മേലാധികാരികള്‍ തനിക്കെതിരെ ഏകപക്ഷിയമായ അധിക്ഷേപങ്ങള്‍ അഴിച്ചുവിടുകയാണ്. മഠത്തിലെ മറ്റ് സന്യാസിനിമാരില്‍ ഭൂരിഭാഗവും തന്നോടേ നിസ്സഹകരണത്തിലാണ്. മഠത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നതാണ് കഴിഞ്ഞ ദിവസം ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ ആരോപണങ്ങളില്‍ ഒന്ന്. മിണ്ടാന്‍ പോലും ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ ഇത് എങ്ങിനെ സാധിക്കും.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കാന്‍ സന്യസ്തരുടെ വിലിയ സമൂഹം തന്നെ രംഗതെത്തിയിട്ടുണ്ട്. ഇവരില്‍ പലരും ഭീഷണിപ്പെടുത്തുന്നുമുണ്ട്. സന്യസ്ത ജീവിതമോ സഭാ വസ്ത്രമോ ഉപേക്ഷിക്കാനോ താന്‍ തയ്യാറാല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ അധ്യാപികയായ സിസ്റ്റര്‍ ലൂസിയെയ കാരക്കാമല ഇടവകയില്‍ മതബോധന ക്ലാസ്സെടുക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇടവകാംഗങ്ങള്‍ രംഗതെത്തിയതോടെ പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: