പള്ളുരുത്തി : ഇടക്കൊച്ചി സംസ്ഥാന ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടക വസ്തുശേഖരം കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപം ഒരു ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
റോഡരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാരാണ് ആദ്യം ചാക്ക് കണ്ടെത്തിയത്. ദിവസങ്ങളോളം ചാക്ക് റോഡരികില്‍ ഇരുന്നെങ്കിലും മാലിന്യം തള്ളിയതായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 300 ഓളം ഗുണ്ടുകളാണ് ഇതില്‍ ഉണ്ടായിരുന്നത്.
അതേസമയം ആരാധനാലയങ്ങളില്‍ ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്നതാകാം ഇതെന്നും സംശയിക്കുന്നുണ്ട്. അധികൃതരുടെ അംഗീകാരം ഇല്ലാത്തതിനാല്‍ ശേഖരിച്ചു വെച്ചതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: