ന്യൂദല്‍ഹി : യാക്കോബായ- ഓര്‍ത്തഡോക്സ് അവകാശത്തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ താക്കീത്. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നാണ് കോടതി താക്കീത് നല്‍കിയിരിക്കുന്നത്.
തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ പ്രസ്താവന. അന്തിമവിധി പറഞ്ഞകേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചെലവ് നല്‍കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.
പിറവത്തും കോതമംഗലത്തും ഉള്‍പ്പടെ വിവിധ പള്ളികളില്‍ അധികാരത്തര്‍ക്കം നില്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ മുന്നറിയിപ്പ്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാം ബെഞ്ചും പിന്മാറിയതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെയും ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: