തൃശൂര്‍ : ബെംഗളൂരുവില്‍ നേഴ്സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസ് സംഘത്തിന് ആന്‍ലിയയുടെ മരണം കൊലപാതകമെണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
കേസിലെ പ്രതിയും ആന്‍ലിയയുടെ ഭര്‍ത്താവുമായ ജസ്റ്റിന്റെ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. അതേസമയം ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആന്‍ലിയയുടെ അച്ഛന് ഹൈജിനസ് ഗാര്‍ഹിക പീഡനം ആരോപിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പോലീസ് ജസ്റ്റിനുമേല് ചുമത്തിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് കാണിച്ച് ഹൈജിനസ് മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ബെംഗളൂരുവിലേക്ക് ആഗസ്റ്റ് 25ന് പുറപ്പെട്ട ആന്‍ലിയയെ 28ന് ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവ് ഹൈജിനസ് പോലീസില്‍ പരാതി നല്‍കിയതോടെ ജസ്റ്റിന് ഒളിവില്‍ പോവുകയും പിന്നീട് കീഴടങ്ങുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: