ന്യൂദല്‍ഹി: ബാങ്ക് വായ്പ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത കമ്പനി ഉടമകള്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള പാപ്പരത്വ നിയമം ശരിവെച്ച് സുപ്രീം കോടതി. ഇതിനെതിരായ ഹര്‍ജികള്‍ രണ്ടംഗ ബെഞ്ച് തള്ളി. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതി നടപടി.
കമ്പനി പാപ്പരായെന്ന് പ്രഖ്യാപിച്ച ശേഷം ഉടമകള്‍ ആസ്തികള്‍ കൈക്കലാക്കുന്നത് തടയുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്സി കോഡ് കൊണ്ടുവന്നത്. ലേലത്തില്‍ വയ്ക്കുന്ന ആസ്തി ഇവര്‍ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നും വ്യവസ്ഥയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: