കൊച്ചി : നിര്‍ബന്ധിത വിരമിക്കല്‍ നല്കി പറഞ്ഞുവിട്ട ബിഎസ്എഫ് ജവാന് പത്തു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ പകുതി പെന്ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃശൂര്‍ കൈനൂരിലെ ബിഎസ്എഫ് ക്യാമ്പിലുള്ള നാഗ്പൂര്‍ സ്വദേശി സന്ദീപ് പാണ്ഡേയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
മോശം പ്രകടനത്തെത്തുടര്‍ന്നാണ് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. പെന്ഷന് കുടിശ്ശിക കണക്കാക്കി മൂന്ന് മാസത്തിനകം നല്‍കാനും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കുന്നു. 2000 ഡിസംബറിലാണ് ഹര്ജിക്കാരന് ബിഎസ്എഫില്‍ ചേര്‍ന്നത്. 12 വര്‍ഷത്തെ സര്‍വീസിനിടെ ഒമ്പത് പണിഷ്മെന്റുകള്‍ ഇയാള്‍ വാങ്ങിയിട്ടുണ്ട്. മോശം പ്രകടനത്തെത്തുടര്‍ന്ന് ഇയാള്‍ക്ക് 2013 സെപ്തംബര്‍ പത്തിന് നിര്‍ബന്ധിത വിരമിക്കല്‍ നല്കി.
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (പെന്ഷന്) ചട്ടത്തിലെ റൂള്‍ 40 അനുസരിച്ചുള്ള നിശ്ചിത പെന്ഷന് നല്‍കുന്നുണ്ടെങ്കിലും പത്ത് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ തനിക്ക് കൂടുതല്‍ തുകയ്ക്ക് അര്‍ഹതയുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ശിക്ഷാ നടപടിയുടെ ഭാഗമായുള്ള നിര്‍ബന്ധിത വിരമിക്കലാണെങ്കിലാണ് റൂള്‍ 40 ബാധകമാവുന്നതെന്നും ഈ കേസില്‍ നിര്‍ബന്ധിത വിരമക്കില്‍ മോശം പ്രകടനത്തെത്തുര്ടന്നാണെന്നും ഹൈക്കോടതി വിലയിരുത്തി. ആ നിലയ്ക്ക് പത്ത് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ഹര്ജിക്കാരന് സെന്‍ട്രല്‍ സര്‍വീസ് (പെന്ഷന്) ചട്ടത്തിലെ റൂള്‍ 49 (2) പ്രകാരം പകുതി പെന്ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: