കൊച്ചി: കാഴ്ചകളും ചിന്തകളും ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് കലയുടെ നേര്‍ക്കാഴ്ചകളായി മാറുന്നു. അവയിലേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കുമ്പോള്‍ അത് കലാകാരന്റെ വിജയവും. ഇടപ്പിള്ളി കേരള മ്യൂസിയത്തില്‍ ഒ.ബി. നാസര്‍, എസ്. വികാസ്, എന്‍.ബി. ലതാദേവി, അഞ്ജു തുടങ്ങി 45 കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു.
ഓരോ ചിത്രങ്ങളും പറയാതെ പറയുന്ന കാര്യങ്ങള്‍ ചിന്തകളുടെ അതിര് വരുമ്പുകളെ ഭേദിക്കുന്നു. ഓരോ കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാകുന്ന ഓരോ ചിത്രങ്ങളും കാഴ്ചക്കാരില്‍ അദ്ഭുതം സൃഷ്ടിക്കുന്നു. പേന, ചാര്‍കോള്‍, ഓയില്‍ പെയിന്റിങ്, അക്രിലിക് മീഡിയങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.
്എന്നിവയാണ് ഈ ഒരു കൂട്ടം കലാകാരന്മാരുടെ ക്യാന്‍വാസില്‍ ഉപയോഗിച്ചിരിക്കുന്നത്. കാടും പുഴയും കായലും അന്യമായിക്കൊണ്ടിരിക്കു കാലത്ത് ഇവയെല്ലാം വിഷയമായ ചിത്രങ്ങള്‍ കാഴ്ചക്കാരനില്‍ പോസറ്റീവ് എനര്‍ജിയുണ്ടാക്കുന്നു. പ്രദര്‍ശനത്തില്‍ ഒ.ബി. നാസറിന്റെ ലൈന്‍ സ്കെച്ച് കാണികളില്‍ കൗതുകമുണര്‍ത്തുന്നവയാണ്.
മൂക്കൂത്തിയും വളകളുമണിഞ്ഞ പൂച്ചയും, പെണ്ണിന്റെ നൊമ്പരമുണര്ത്തു മുഖങ്ങളും, ചതിയും വഞ്ചനയും കൈമുതലാക്കിയ ഒരു കൂട്ടം മനുഷ്യരുടേയും ചിത്രങ്ങള്‍ ആസ്വാദനത്തിന്റെ വ്യത്യസ്ത അനുഭവതലങ്ങള്‍ പങ്കുവെയ്ക്കുന്നു.
കാലഘട്ടത്തിന്റെ നവോത്ഥാനത്തെ ഓര്‍മപ്പെടുത്തുന്ന ജിജിയുടെ ശില്പ കലയും പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. ‘ആര്‍ട്ട് ഈസ് ആന്‍ ഐഡിയ, എഡി 2019’ എന്ന പേരിലൊരുക്കിയിരിക്കുന്ന ചിത്രപ്രദര്‍ശനം ജനുവരി 30 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: