തിരുവനന്തപുരം: പ്രളയത്തില്‍ ഇല്ലാതായ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ തുക 15,882 കോടിയാണെന്ന് സര്‍ക്കാര്‍. ഇതില്‍ 7000 കോടി ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതായി നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
ആവശ്യമായ പണത്തിന്റെ കാര്യത്തില്‍ പല പല കണക്കുകള്‍ പറയുന്നതിനിടയിലാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമായ തുക എത്രയെന്ന് നിയമസഭയില്‍ ഗവര്‍ണറെ കൊണ്ട് പറയിപ്പിച്ചത്. വലിയ പ്രളയം ഉണ്ടാകും മുന്‍പേ പ്രധാനമന്ത്രിയോട്് ആവശ്യപ്പെട്ടത് 20,000 കോടിയായിരുന്നു. പിന്നീട് നഷ്ടം 26,718 കോടിയായെന്നും വീണ്ടെടുക്കല്‍ ആവശ്യത്തിന് 31,000 കോടിവേണമെന്നും പറഞ്ഞു. 70,000 കോടിയുടെ നഷ്ടമെന്നായിരുന്നു ധനമന്ത്രിയുടെ പറച്ചില്. കള്ളക്കണക്കു പറയുന്നത് കേന്ദ്ര സഹായം കിട്ടുന്നതിന് തടസ്സം ഉണ്ടാക്കി. അതു ശരിവെയ്ക്കുന്നതാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞ കണക്ക്.
5000 കോടി മാത്രമാണ് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടിയതെന്ന് കുറ്റപ്പെടുത്തുന്ന നയപ്രഖ്യാപനത്തില്‍ കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ ഉടച്ചുവാര്‍ക്കണമെന്നും ആവശ്യപ്പെടുന്നു.
കേന്ദ്രവും സംസ്ഥാനവുമായുള്ള ബന്ധം പരമാവധി നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കുന്നില്ലെന്നാണ് ആരോപണം. കൊല്ലം ബൈപ്പാസ്, കൊച്ചി ഇടമണ്‍ ഇലക്ട്രിക് ലൈന്‍, ജലപാതകളുടെ ഉദ്ഘാടനം എന്നിവ ഈ സര്‍ക്കാരിന്റെ നേട്ടമായാണ് നയപ്രഖ്യാപനത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: